Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Indian Council

America

ഐഎപിസിയും ഗ്ലോബൽ ഇന്ത്യൻ കൗൺസിലും സംഘടിപ്പിച്ച ന്യൂസ് റൈറ്റിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ആഗോളതലത്തിൽ ശ്രദ്ധ നേടിയ 2026ലെ ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സരവിജയികളെ ഇൻഡോ - അമേരിക്കൻ പ്രസ് ക്ലബും ഗ്ലോബൽ ഇന്ത്യൻ കൗൺസിലും സംയുക്തമായി പ്രഖ്യാപിച്ചു.

മത്സരത്തിൽ 39 പേർ രജിസ്റ്റർ ചെയ്‌തു. ഇതിൽ 27 പേർ സജീവമായി മത്സരത്തിൽ പങ്കെടുത്തു. കൂടാതെ, നിരവധി അംഗങ്ങൾ പ്രേക്ഷകരായി ലോഗിൻ ചെയ്ത് മത്സരത്തിന്‍റെ പുരോഗതി നിരീക്ഷിക്കുകയും മത്സരാർഥികളെ പിന്തുണക്കുകയും ചെയ്തു.

മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തത് പി.സി. മാത്യു (ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റ്), ഡോ. മാത്യു ജോയ്സ് (ഇൻഡോ - അമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ), പട്രീഷ്യ ഉമാശങ്കർ (ഐഎപിസി വൈസ് പ്രസിഡന്‍റ്), ഷാൻ ജസ്റ്റസ് (ഐഎപിസി ജനറൽ സെക്രട്ടറി) എന്നിവരടങ്ങിയ നേതൃസംഘമാണ്.

ഇന്ത്യയിൽ നിന്നുള്ള, പ്രമുഖ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പരിചയസമ്പന്നരായ പത്രപ്രവർത്തകരടങ്ങിയ വിലയിരുത്തൽ സമിതിയാണ് എഴുത്തുകൾ പരിശോധിച്ചത്.

വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവർ:

ഒന്നാം സ്ഥാനം: ദ്യുതി സൂസൻ സക്കറിയ (കോട്ടയം), പുരസ്കാരം: 50,001 രൂപ. രണ്ടാം സ്ഥാനം: നേബ അന്ന തോമസ് (തിരുവനന്തപുരം), പുരസ്കാരം: 30,001 രൂപ. മൂന്നാം സ്ഥാനം: സുഭോദിപ് ചൗധരി (ബെർഹാംപോർ, വെസ്റ്റ് ബംഗാൾ), പുരസ്കാരം: 10,001 രൂപ.

തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ ഐഎപിസിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും മറ്റു പ്രമുഖ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും ജിൻസ്മോൻ സഖറിയ (ഐഎപിസി ഫൗണ്ടർ ചെയർമാൻ), ആസാദ് ജയൻ( ഐഎപിസി നാഷണൽ പ്രസിഡന്‍റ്), സുധീർ നമ്പ്യാർ (ജിഐസി ഗ്ലോബൽ സെക്രട്ടറി), സാന്‍റി മാത്യു( ഗ്ലോബൽ പിആർഒ) എന്നിവർ അനുമോദിച്ചു.

Latest News

Up